സിഡ്നി യൂണിവേഴ്സിറ്റിയിൽ ജൂലൈ 2 ന് കത്തിയാക്രമണം നടത്തിയ കൗമാരക്കാരനെ ഓസ്ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്തു.ക്യാമ്പർഡൗൺ കാമ്പസിൽ പോലീസ് ഓപ്പറേഷൻ നടക്കുന്നുണ്ടെന്നും അന്വേഷണം തുടരുന്നതായും പോലീസ് കാമ്പസിൽ തുടരുമെന്നും സിഡ്നി സർവകലാശാല വക്താവ് പറഞ്ഞു.
ഓസ്ട്രേലിയയിലെ ക്യാമ്പർഡൗണിലുള്ള സിഡ്നി യൂണിവേഴ്സിറ്റിയിൽ നടന്ന കുത്തേറ്റ സംഭവത്തെ തുടർന്ന് 14 വയസ്സുള്ള ആൺകുട്ടിയെ അറസ്റ്റ് ചെയ്യുകയും 22 വയസ്സുള്ള ഒരാളെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തതായി ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. സർവകലാശാല കെട്ടിടങ്ങൾ ഒരറിയിപ്പുണ്ടാകുന്നതുവരെ പൂട്ടിയിട്ടു .സംഭവത്തിന് ശേഷം ബസിൽ കയറിയ അക്രമിയെ ആശുപത്രിക്ക് സമീപം വെച്ച് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. സമൂഹത്തിന് അപകടസാധ്യതയൊന്നുമില്ലെന്നും , ഇരയും ആക്രമണകാരിയും പരസ്പരം അറിയില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
കുറ്റകൃത്യം നടന്ന സ്ഥലം പോലീസ് വളഞ്ഞിട്ടുണ്ട്.
സിഡ്നിയിലെ ബോണ്ടി ഏരിയയിലെ ബീച്ച്സൈഡ് മാളിൽ നടന്ന കത്തി ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സിഡ്നിയുടെ പടിഞ്ഞാറൻ ഭാഗത്ത് ഒരു ശുശ്രൂഷയ്ക്കിടെ ഒരു അസ്സീറിയൻ ചർച്ച് ബിഷപ്പിന് കത്തിയാക്രമണത്തിൽ പരിക്കേറ്റിരുന്നു.ബിഷപ്പിനെ ആക്രമിച്ചതിന് 16 വയസ്സുള്ള ആൺകുട്ടിക്കെതിരെ തീവ്രവാദ കുറ്റം ചുമത്തിയിരുന്നു, മാളിൽ അക്രമിയെ പോലീസ് വെടിവച്ചു കൊല്ലുകയും ചെയ്തിരുന്നു .രണ്ട് ആക്രമണങ്ങളും ന്യൂ സൗത്ത് വെയിൽസ് സംസ്ഥാന സർക്കാരിനെ കത്തി നിയമങ്ങൾ കർശനമാക്കാൻ പ്രേരിപ്പിച്ചു. ഷോപ്പിംഗ് സെൻ്ററുകൾ, കായിക വേദികൾ, പൊതുഗതാഗത സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ വാറൻ്റില്ലാതെ ആളുകളെ പരിശോധിക്കാൻ ഇലക്ട്രോണിക് മെറ്റൽ ഡിറ്റക്റ്റിംഗ് സ്കാനറുകൾ പോലീസിന് നൽകുന്ന നിയമം സംസ്ഥാന പാർലമെൻ്റ് ജൂണിൽ പാസാക്കിയിരുന്നു .
16 വയസ്സിന് താഴെയുള്ള കുട്ടിക്ക് കത്തി വിൽക്കുന്നതിനുള്ള പരമാവധി ശിക്ഷ 11,000 ഓസ്ട്രേലിയ ഡോളറായും ($7,314), 12 മാസത്തെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ആയും നിയമനിർമാണം നടത്തി . ന്യായമായ ഒഴികഴിവില്ലാതെ 16-ഉം 17-ഉം വയസ്സുള്ള കുട്ടികൾക്ക് കത്തി വിൽക്കുന്നതും വിലക്കിയിട്ടുണ്ട്.