സിഡ്നി: ഗർഭഛിദ്ര ബില്ലിനെതിരെ ന്യൂ സൗത്ത് വെയിൽസ് പാർലമെൻ്റിന് മുന്നിൽ ക്രിസ്ത്യൻ ലൈഫ്‌സ് മാറ്റേഴ്‌സ് സംഘടിപ്പിച്ച പ്രതിഷേധം രാജ്യാന്തര തലത്തിൽ ശ്രദ്ധയാഘർഷിച്ചു. റാലി ആരംഭിക്കുന്നതിന് അരമണിക്കൂർ മുന്നേ തന്നെ മക്വാരി സ്ട്രീറ്റിൻ്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതകളിൽ ആളുകൾ നിറഞ്ഞിരുന്നു.
“ഒരു ആഴ്ചക്ക് മുന്നേയാണ് ഇത്തരം ഒരു പ്രതിഷേധ പരിപാടി നടത്താൻ പദ്ധതിയിട്ടത്. 200 പേരെയെങ്കിലും എത്തിക്കണമെന്നാണ് കരുതിയത്. എന്നാൽ ഇപ്പോൾ ആയിരങ്ങളെ കണ്ടതിൽ സന്തോഷമുണ്ട്. ജനക്കൂട്ടത്തെ സ്വാഗതം ചെയ്തുകൊണ്ട് ഗർഭഛിദ്ര വിരുദ്ധ പ്രചാരക പ്രൊഫസർ ജോവാന ഹോവ് പറഞ്ഞു.
“ബില്ല് നടപ്പാക്കില്ലെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിൻ്റെ ജോലിയാണ്. ഈ സംസ്ഥാനത്തെ പ്രീമിയർ ക്രിസ് മിൻസ് വ്യക്തിപരമായി അതിന് വോട്ട് ചെയ്യില്ലെന്ന് പറഞ്ഞാൽ മാത്രം പോരാ. എൻഎസ്‌ഡബ്ല്യു ലേബർ സർക്കാരിന്റെ പാർട്ടിയാണ്, അവർ ഈ ബില്ലിനെ തടയണം’ ഹോവ് കൂട്ടിച്ചേർത്തു.
ആരോഗ്യ മന്ത്രിക്ക് ആശുപത്രികളിൽ ഗർഭഛിദ്രം നടത്താൻ ഉത്തരവിടാൻ കഴിയുമെന്ന് പറയുന്ന ഈ ബില്ലിൽ നമുക്ക് എന്തിനാണ് അധികാരം? അത് അവരുടെ ലക്ഷ്യമല്ലെങ്കിൽ ബില്ലിൽ നിന്ന് അത് ഒഴിവാക്കുക. ബിസിനസുകൾ മനസാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ അത് സാധാരണയായി ആളുകളുടെ പണച്ചെലവാണ്. എന്നാൽ മെഡിക്കൽ പ്രൊഫഷണലുകൾ മനസാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ പലപ്പോഴും ഒരു ജീവൻ അപകടത്തിലാണ്?” ഹോവ് പറഞ്ഞു.
“ഗർഭഛിദ്രം ആരോഗ്യ സംരക്ഷണമല്ല. നമ്മുടെ ധാർമിക മൂല്യങ്ങളെ ഇല്ലാതാക്കുന്ന ബില്ലിനെതിരെ പോരാടേണ്ടത് നമ്മുടെ ആവശ്യമാണ്- ന്യൂ സൗത്ത് വെയിൽസ് രജിസ്റ്റേർഡ് നഴ്‌സ് നവോമി ബങ്കർ പറഞ്ഞു.
ന്യൂ സൗത്ത് വെയിൽസ് ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബി സ്റ്റേറ്റ് ഡയറക്‌ടർ ജോഷ്വ റോവ് രാഷ്ട്രീയക്കാർക്കും പൊലീസിനും സന്നദ്ധ പ്രവർത്തകർക്കും പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു. പാർലമെന്ററി പ്രവർത്തകരായ ആൻ്റണി റോബർട്ട്സ്, നതാഷ മക്ലാരൻ-ജോൺസ്, ടിം ജെയിംസ്, റേച്ചിൽ മെർട്ടൺ എന്നിവരും റാലിയിൽ പങ്കെടുത്തു.