ന്യൂഡൽഹി:പ്രായപൂർത്തിയാകാത്ത ഓസ്ട്രേലിയൻ പെൺകുട്ടിയെ ഓൺലൈൻ ലൈംഗീക പീഡനത്തിനും ഭീഷണിപ്പെടുത്തിയതിനും ഇൻഡോറിലുള്ള വ്യക്തിക്കെതിരെ കേസ് ഫയൽ ചെയ്ത് സി ബി ഐ.
ഇന്റർപോൾ നൽകിയ പ്രത്യേക ഇൻപുട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ തിങ്കളാഴ്ച ഇൻഡോറിൽ (എംപി) തിരച്ചിൽ നടത്തുകയും പ്രതിയെ കണ്ടെത്തുകയും ചെയ്തു.മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ അങ്കുർ ശുക്ലയാണ് പ്രതി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് ശുക്ല പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് ആക്ഷേപകരമായ ചിത്രങ്ങളും വീഡിയോകളും അയയ്ക്കാൻ അയാൾ പെൺകുട്ടിയെ പ്രോത്സാഹിപ്പിക്കുകയും, എന്നാൽ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാൻ മടിച്ചപ്പോൾ, അവളുടെ ചിത്രങ്ങളും വീഡിയോകളും അവളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കൈമാറുമെന്ന് പറഞ്ഞ് പ്രതി അവളെ ഭീഷണിപ്പെടുത്താൻ തുടങ്ങുകയും ചെയ്തു . പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രതിയുടെ ആവശ്യങ്ങൾക്ക് വഴങ്ങിയെന്നാണ് റിപ്പോർട്ട്.പിന്നീട് പെൺകുട്ടി പ്രതിയെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തതായി ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു. എന്നാൽ പിന്നീട് ഇയാൾ വാട്സ്ആപ്പിലൂടെ ഭീഷണിപ്പെടുത്തുന്നത് തുടർന്നു.
ഇന്റർപോളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് സിബിഐ അന്വേഷണം നടത്തിയത്.പ്രതിയുടെ സ്ഥലത്ത് നടത്തിയ പരിശോധനയിൽ കംപ്യൂട്ടർ ഹാർഡ് ഡിസ്ക്, മൊബൈൽ ഫോൺ തുടങ്ങിയ കുറ്റകരമായ വസ്തുക്കൾ കണ്ടെടുത്തതായി സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു.പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.