മെൽബൺ : മെൽബണിലെ കുടുംബ സൗഹൃദ ഹോട്ട്‌സ്‌പോട്ടിൽ രണ്ട് ഇന്ത്യൻ ഗ്രൂപ്പുകൾ തമ്മിലുള്ള കലഹം പൊട്ടിപ്പുറപ്പെട്ട നിമിഷങ്ങൾ – നിരപരാധികളായ കാഴ്ചക്കാർ- ക്യാമെറയിൽ പകർത്തിയത് , രാജ്യത്തെയാകെ ഞെട്ടിച്ചു. ഖാലിസ്ഥാൻ പതാക ഏന്തിയ രണ്ട് പ്രതിഷേധ ഗ്രൂപ്പുകൾ, ആയുധങ്ങളായി പതാകകൾ കെട്ടിയ വടി ഉപയോഗിച്ച് ഏറ്റുമുട്ടിയതിനെത്തുടർന്ന്, മെൽബണിലെ സ്വതവേ ശാന്ത പ്രദേശമായ ലാൻഡ്‌മാർക്ക് വാരാന്ത്യത്തിൽ കലഹത്തിന്റെ കേന്ദ്രമായി മാറി.സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫൂട്ടേജിൽ രണ്ട് ഇന്ത്യൻ വംശീയ വിഭാഗങ്ങളിൽ നിന്നുള്ള നൂറോളം പേർ ഞായറാഴ്ച ഉച്ചയ്ക്ക് ഫെഡറേഷൻ സ്ക്വയറിന് പുറത്ത്, ഒരു ജനഹിത പരിശോധന ഫലത്തിൽ ഊന്നിയ വാക്കേറ്റത്തിൽ ഏർപ്പെടുന്നത് കാണിക്കുന്നു. “ഇന്ത്യയ്ക്ക് മരണം” എന്ന് മുദ്രാവാക്യം വിളിക്കുന്നതിനിടയിൽ – സിഖ് വിഘടനവാദികൾ- ഇന്ത്യാ അനുകൂലികൾക്ക് നേരെ കുറ്റം ചുമത്തിയ നിമിഷം മുതലാണ് അടി തുടങ്ങിയതെന്ന് , വീഡിയോ പകർത്തിയ ആൾ വെളിപ്പെടുത്തി. തൽസമയം നിരപരാധികളായ കാഴ്ചക്കാരും കുട്ടികളും അക്രമാസക്തമായ രംഗങ്ങളിൽ നിന്ന് ഓടിപ്പോകുന്നതും വീഡിയോയിൽ കാണാം.
അതേസമയം, മറ്റൊരു ക്ലിപ്പിൽ -പ്രതിഷേധക്കാർ ഫെഡറേഷൻ സ്‌ക്വയറിൽ നിന്ന് ഫ്ലിൻഡേഴ്‌സ് സ്ട്രീറ്റ് സ്‌റ്റേഷനിലേക്ക് റോഡിനു കുറുകെ ഓടുന്നതും, സിഖ് പതാകകൾ പിടിച്ച ഒരു കൂട്ടം ആളുകൾ ആക്രമിക്കുന്നതിന് മുമ്പ്, ഒരാൾ ട്രാം ലൈനുകൾക്ക് മുകളിലൂടെ തെറിച്ചുവീഴുന്നതും- കാണാം.ഇന്ത്യയുടെ കീഴിൽ ഭരിക്കപ്പെടുന്ന -പഞ്ചാബ്- ഒരു സ്വതന്ത്ര രാജ്യമാണോ എന്ന് വോട്ടർമാരോട് ചോദിച്ച ഖാലിസ്ഥാൻ അനുകൂല വാദികളുടെ ഹിതപരിശോധനയ്ക്കിടെയാണ് സംഘർഷമുണ്ടായത്.വിക്ടോറിയ പോലീസ്, കലാപ പ്രദേശ ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്തുകയും, പെട്ടെന്ന് പ്രതികരിക്കുകയും, ആദ്യത്തെ ആക്രമം അഴിച്ചു വിട്ട ഭാഗത്തെ ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ചെയ്തു. രണ്ടാമത്തെ സംഭവത്തിൽ പോരാളികളെ വേർപെടുത്താൻ പോലീസ് OC (കുരുമുളക്) സ്പ്രേ വിന്യസിച്ചു.അക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു, ഒരാൾക്ക് തലയ്ക്ക് പൊള്ളലേറ്റു, മറ്റൊരാൾക്ക് കൈക്ക് പരിക്കേറ്റു. “ചെറിയ പരിക്കുകൾ” എന്നാണ് പോലീസ് പറഞ്ഞത് . സംഭവസ്ഥലത്ത് പോലീസിനൊപ്പം എത്തിച്ചേർന്ന പാരാമെഡിക്കുകൾ അവരെ ചികിത്സിച്ചു.
.
കലഹത്തിന് ദൃക്‌സാക്ഷികളോ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവരോ ക്രൈം സ്‌റ്റോപ്പേഴ്‌സിന്റെ 1800 333 000 എന്ന നമ്പറിൽ വിളിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.