തിരുവനന്തപുരം: മലയാള സാഹിത്യത്തിനും, മലയാള ഗാനശാഖയ്ക്കും മികച്ച സംഭാവനകൾ നൽകിയ പൂവച്ചൽ ഖാദറിന്റെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പേരിലുള്ള കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ ഫിലിം ടെലിവിഷൻ മീഡിയ അവാർഡുകൾ വിതരണം ചെയ്തു.തിരുവനന്തപുരം വൈലോപ്പിളളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിലാണ് അവാർഡുകൾ വിതരണം ചെയ്തത്.കേരളത്തിൽ ജനിച്ച് മെൽബൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഴുത്തുകാരൻ സേതുനാഥ് പ്രഭാകറിന്റെ “പേര് ശ്രീരാമൻ” എന്ന നോവലിന് സാഹിത്യത്തിനുള്ള സാഹിത്യ രത്ന പുരസ്കാരം നൽകി ആദരിച്ചു.
ഇന്ത്യയിലെ പ്രണയം, കല, സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങൾ എന്നിവയുടെ സങ്കീർണ്ണതകളിലേക്ക് ആഴ്ന്നിറങ്ങുന്ന പ്രഭാകറിൻ്റെ സൃഷ്ടിയുടെ കാര്യമായ സ്വാധീനം ഈ അംഗീകാരം എടുത്തുകാണിക്കുന്നു.
എഴുത്തുകാരനും ചിത്രകാരനുമായ സേതുനാഥ് പ്രഭാകറിന്റെ രണ്ടാമത്തെ നോവലാണ് ‘പേര് ശ്രീരാമൻ’. ‘ഭ്രൂണം’ ആയിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ നോവൽ. 2001-ൽ ആണ് ‘ഭ്രൂണം’ പ്രസിദ്ധീകരിച്ചത്.കോതമംഗലം സ്വദേശിയാണ് സേതുനാഥ് പ്രഭാകർ. ബറോഡയിൽ ചിത്രകല പഠനം പൂർത്തിയാക്കിയ ഇദ്ദേഹം ഗുജറാത്തിൽ ദ്വാരകയ്ക്ക് അടുത്തുള്ള ജൈന ക്ഷേത്രത്തിൽ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. കൂടാതെ ആരാധന ദാമിലെ ആർട്ട് ഗ്യാലറിയിലുള്ള മുഴുവൻ ചിത്രങ്ങളും ഇദ്ദേഹത്തിന്റേതാണ്. മാതൃഭൂമി, കലാകൗമുദി, കുങ്കുമം, സമകാലിക മലയാളം തുടങ്ങിയ വാരികകളിൽ ഇദ്ദേഹത്തിന്റെ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.2009ൽ ഓസ്ട്രേലിയയിലേക്ക് കുടിയേറിയ സേതുനാഥ് പ്രഭാകർ മെൽബണിലെ പ്രധാന ഗ്രൂപ്പ് എക്സിബിഷനിൽ പങ്കെടുത്ത് വരികയാണ്. ഓസ്ട്രേലിയൻ ചരിത്രത്തിൽ ആദ്യമായി ‘പ്രൈഡ് ഓഫ് ഓസ്ട്രേലിയ’ എന്ന ഇദ്ദേഹത്തിന്റെ പോർട്രൈറ്റ് സീരീസ് വിക്ടോറിയൻ പാർലമെന്റിൽ പ്രദർശിപ്പിക്കപ്പെട്ടു. അതേ വർഷം തന്നെ ഒമാന്റെ 47-ാമത് നാഷണൽ ഡേയിൽ മസ്കറ്റിൽ ഫൈൻ ആർട്സ് ഓഫ് ഒമാൻ ചിത്രപ്രദർശനം നടത്തി.ഇന്ത്യൻ മിത്തോളജിയെയും ഗാന്ധിജിയെയും അവലംബിച്ചു കൊണ്ടുള്ള കണ്ടംപററി സീരീസ് ആണ് പുതിയ പെയിന്റിങ്ങുകൾ. ഇപ്പോഴിതാ ഒരു ഇടവേളക്കുശേഷം വീണ്ടും എഴുത്തിൽ സജീവമായിരിക്കുകയാണ് സേതുനാഥ് പ്രഭാകർ.
സമരസപ്പെടാത്ത വിപ്ലവകാരിയുടെ സർഗ്ഗജീവിതവും നീതി ബോധവും ശ്രീരാമൻ എന്ന കഥാപാത്രത്തിലൂടെ നോവലിൽ ഉടനീളം ദൃശ്യമാക്കുകയാണ് സേതുനാഥ്. ‘ആത്മ’കഥയെന്നോ അന്വേഷണമെന്നോ വേർതിരിക്കാനാവാത്ത ഭാഷയുടെ സൗന്ദര്യം ഈ നോവലിൽ വായനക്കാർക്ക് ആസ്വദിക്കാനാവും. നിലനിൽക്കുന്ന സദാചാര, ആചാര ക്രമങ്ങളിലൊന്നും ഒതുങ്ങി ജീവിക്കാത്ത ശ്രീരാമൻ മത നിരപേക്ഷ മാനവികതയുടെ വക്താവായി വളരുന്നുണ്ട്.പക്ഷെ, ഭരണകൂടവും മേൽക്കോയ്മ ബോധവും ചേർന്ന് പോരാട്ടങ്ങളെയും പ്രതിരോധങ്ങളെയും എങ്ങനെ വക വരുത്തുന്നു എന്നും ഈ നോവൽ കൃത്യമായി പറയുന്നു. നോവലിലെ ഭൂപ്രകൃതികളും കാലവും കഥാപാത്രങ്ങളും പല മട്ടിൽ ഓരോ രാഷ്ട്രീയത്തെയും കാപട്യങ്ങളെയും തുറന്നു കാണിക്കുന്നുമുണ്ട്.നേരിന്റെ വഴി തേടുന്നവർ എക്കാലവും എത്തിപ്പെടുന്നത് ഭ്രാന്തിന്റെ മുനമ്പുകളിലാണ് എന്ന് ഈ നോവൽ അടയാളപ്പെടുത്തുന്നു. സർഗാത്മകത ഉള്ളിൽ പേറുന്നവർക്ക് സ്വാതന്ത്ര്യവും ആസക്തികളും ബന്ധങ്ങളും ബന്ധനങ്ങളും പെട്ടന്ന് തിരിച്ചറിയാനാവും. ഹിന്ദുത്വയുടെയും ഗുജറാത്ത് കലാപത്തിന്റെയും ആസൂത്രിതമായ കരുനീക്കങ്ങൾ കൂടി നോവൽ വെളിപ്പെടുത്തുന്നു.നോവലുകൾ വിറ്റ കണക്കിന്റെ പേരിൽ വാഴ്ത്തപ്പെടുകയും വിൽക്കുവാനുള്ള തന്ത്രങ്ങൾ പലമട്ടിൽ മെനയപ്പെടുകയും ചെയ്യുന്ന കാലത്ത് രാഷ്ട്രീയ ജാഗ്രതയുള്ള വായനക്കാരിൽ നിശബ്ദമായ ഒരാഘാതം ‘പേര് ശ്രീരാമൻ’ നോവൽ സൃഷ്ടിക്കുന്നുണ്ടെന്നാണ് നിരൂപകരുടെ വിലയിരുത്തല്.
ജൂൺ 21ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിയിൽ നടന്ന ചടങ്ങിൽ പ്രഭാകറിൻ്റെ സുഹൃത്തും പത്രപ്രവർത്തകനുമായ അസിം പുരസ്കാരം ഏറ്റുവാങ്ങി.
പൂവച്ചൽ ഖാദർ കൾച്ചറൽ ട്രസ്റ്റിൻ്റെ അവാർഡ് ലഭിച്ചത് തനിക്ക് അഭിമാനമാണെന്നും, താൻ താമസിക്കുന്നത് ഓസ്ട്രേലിയയിലാണെങ്കിലും നോവൽ എഴുതിയിരിക്കുന്നത് മാതൃഭാഷയായ മലയാളത്തിലാണ് അതുകൊണ്ട് തന്നെ ഈ ഐതിഹാസിക പുരസ്കാരം ലഭിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും പ്രഭാകർ പറയുന്നു.ഈ അംഗീകാരം അദ്ദേഹത്തിൻ്റെ കൃതികളെ ഉയർത്തിക്കാട്ടുക മാത്രമല്ല, മലയാള സാഹിത്യത്തിൽ അദ്ദേഹത്തിൻ്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നു.
“പേര് ശ്രീരാമൻ” എന്നതിൻ്റെ വരാനിരിക്കുന്ന ഇംഗ്ലീഷ് വിവർത്തനം നോവലിൻ്റെ സാർവത്രിക പ്രമേയങ്ങളെ ഉയർത്തിക്കാട്ടിക്കൊണ്ട് കൂടുതൽ പ്രേക്ഷകരിലേക്ക് എത്താൻ ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി .ഒരു കേരള-ഓസ്ട്രേലിയൻ സിനിമയ്ക്കായി സ്ത്രീ കേന്ദ്രീകൃത സ്ക്രിപ്റ്റിൻ്റെ പണിപ്പുരയിലാണ് പ്രഭാകർ. ഓസ്ട്രേലിയയിൽ നിന്ന് കുടിയേറിയ ഒരു പെൺകുട്ടിയെ കേന്ദ്രീകരിച്ചാണ് കഥ, കേരളത്തിൽ സുപ്രധാന സംഭവങ്ങൾ അരങ്ങേറുന്നത്. വൈവിധ്യമാർന്ന വിവരണങ്ങളും സാംസ്കാരിക കവലകളും പര്യവേക്ഷണം ചെയ്യാനുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത ഈ പ്രോജക്റ്റ് പ്രതിഫലിപ്പിക്കുന്നു.2015 മുതൽ അദ്ദേഹം മെൽബണിൽ “കലാക്ഷേത്ര” എന്ന പേരിൽ ആർട്സ് ആൻഡ് മ്യൂസിക് സ്കൂൾ നടത്തുന്നുണ്ട്.